താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു
സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍
ചമ്രം പടിഞ്ഞവനിരുന്നു - മുഖം
ചന്ദ്രബിംബം പോലിരുന്നു
ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു

ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും
ആ യുവയോഗിതന്‍ സൌന്ദര്യം
ആ....
ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും
ആ യുവയോഗിതന്‍ സൌന്ദര്യം
ആസ്വദിച്ചൂ - നോക്കി ആസ്വദിച്ചൂ
ആശ്രമകന്യക ദേവയാനി
അന്നൊരു പുഷ്പശരമുണ്ടായി
പുഷ്പശരമുണ്ടായി
ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു

രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു
രാജീവലോചനങ്ങള്‍
രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ
പൂമെയ്യിലോടി നടന്നൂ
ആയിരമാശ്ലേഷലതകളായ് പൂക്കും
ആ വനദേവതയും കാമുകനും
ദാഹമായി - കണ്ടാല് മോഹമായി
ആശ്രമം സ്വപ്നസങ്കേതമായി
അന്നൊരു പ്രേമകഥയുണ്ടായി
പ്രേമകഥയുണ്ടാ‍യി

ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു
സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍
ചമ്രം പടിഞ്ഞവനിരുന്നു - മുഖം
ചന്ദ്രബിംബം പോലിരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Shukracharyarude

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.